ഒറ്റപ്പാലം: പതിനേഴുകാരിയെ മദ്യവും മയക്കുമരുന്നും നൽകി പലയിടത്തായി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 14 പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്കെതിരെ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികൾ ഒളിവിലാണ്. ജൂൺ 21 മുതൽ ആഗസ്റ്റ് നാലുവരെ തിരുവനന്തപുരം അടക്കം നാല് ജില്ലകളിലെ വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനം.
ജൂണിൽ ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തു നിന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. തുടർന്നാണ് പെൺകുട്ടി പീഡനപരമ്പര പൊലീസിനോട് വെളിപ്പെടുത്തിയത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |