ആലുവ: റോഡിൽ വാട്ടർ അതോറിട്ടിയെടുത്ത കുഴിയിൽ വീണ സ്കൂട്ടർ മറിഞ്ഞ് യുവതിയുടെ കാലൊടിഞ്ഞു. വെള്ളാരപ്പള്ളി സ്വദേശിനി ചിഞ്ചുവാണ് (23) അപടകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ശ്രീമൂലനഗരം പഞ്ചായത്തിലെ ചൊവ്വര എം.എൽ.എ റോഡിലായിരുന്നു അപകടം.
തൂമ്പാക്കടവ് ഭാഗത്തുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു യുവതി. ഓടിക്കൂടിയവർ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ചിഞ്ചുവിന്റെ വിവാഹം ഏപ്രിലിൽ നിശ്ചയിച്ചിരിക്കുകയാണ്.
സി.സി.ടി.വി കാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യം വൈറലായതോടെ വാട്ടർ അതോറിട്ടിക്കെതിരെ ജനരോഷം ശക്തമായി. നാലുമാസം മുമ്പ് ഭൂഗർഭപൈപ്പ് ചോർച്ച പരിഹരിക്കുന്നതിനായി എടുത്ത കുഴി നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും അധികൃതർ മൂടാതെ ഇട്ടിരിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ അധികൃതരെത്തി കുഴി കോൺക്രീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |