തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ രാജ്യത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയടേയും പ്രതിച്ഛായ മോശമാക്കുന്നതിനായി ഉപയോഗപ്പെടുത്താൻ നിർദ്ദേശിച്ച് തങ്ങൾ പുറത്തിറക്കിയതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എ.ഐ.സി.സി ഗവേഷണവിഭാഗം അറിയിച്ചു. ഇത്തരത്തിൽ ഒരു മാർഗ്ഗനിർദ്ദേശവും ഗവേഷണ വിഭാഗം പുറത്തിറക്കിയിട്ടില്ല. വ്യാജരേഖ ആദ്യം ഷെയർ ചെയ്തത് ബി.ജെ.പി നേതാവ് സാംബിത് പാത്രയാണ്. അദ്ദേഹത്തിനും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്ക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും എ.ഐ.സി.സി ഗവേഷണ വിഭാഗം വ്യക്തമാക്കി
കൊവിഡ് മഹാമാരിയെ തടയുന്നതിലെ അസാധാരണമായ പരാജയത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് വ്യാജ 'ടൂൾകിറ്റ്' വിവാദം. വായിക്കുന്നവർക്ക് തന്നെ പരിഹാസ്യമായി തോന്നുന്നതാണ് രേഖയിലെ നിർദ്ദേശങ്ങളെന്നും ഗവേഷണ വിഭാഗം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |