SignIn
Kerala Kaumudi Online
Friday, 29 March 2024 4.52 PM IST

എയ്ഡഡ് സ്കൂൾ നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ് വേണം

aided

തിരുവനന്തപുരം: സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്‌കൂൾ നിയമനത്തിൽ ശക്തമായ ഇടപെടൽ വേണമെന്നും മാനേജ്‌മെന്റുകൾക്കുള്ള പൂർണ അധികാരം മാറ്റണമെന്നും ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശയിൽ പറയുന്നു. സർക്കാർ ഖജനാവിൽ നിന്നു ശമ്പളം പറ്റുന്ന എയ്ഡഡ് സ്‌കൂൾ, കോളേജ് അദ്ധ്യാപകരെയും ജീവനക്കാരെയും യോഗ്യതയുടെ അടിസ്ഥാനത്തിൽ സുതാര്യതയോടെ തിരഞ്ഞെടുക്കണം. ഇതിന് മാനേജുമെന്റുകളുടെ കൂടി പങ്കാളിത്തതോടെ കേരള റിക്രൂട്ട്‌മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്‌കൂൾ ആൻഡ് കോളേജസ് രൂപീകരിക്കണം. ഇന്റർവ്യൂകൾ വിഡിയോ റെക്കേഡ് ചെയ്യണം. നിയമനം നിരീക്ഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ഓംബുഡ്‌സ്മാനായുള്ള സംവിധാനം വേണം. ഒഴിവുകൾ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. ഇതിന് നിയമനിർമ്മാണം കൊണ്ടുവരണം.

നിയമപരമായി നേരിടും: എൻ.എസ്.എസ്

കോട്ടയം: ശമ്പളപരിഷ്‌കരണ കമ്മിഷൻ ശുപാർശകളുടെ ഭാഗമായി എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ ഇടപെടാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എയ്ഡഡ് സ്‌കൂൾ, കോളേജ് നിയമനങ്ങൾക്ക് ബോർഡ് രൂപീകരിച്ചാൽ മാനേജ്‌മെന്റുകളുടെ അധികാരം നഷ്ടപ്പെടുമെന്ന ആശങ്ക വിവിധ മത, സാമുദായിക മാനേജ്‌മെന്റുകൾക്കുണ്ട്. നിയമപരമായി നിലനിൽക്കാത്ത അത്തരം നടപടിയെ കോടതി വഴി എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പി.എസ്.സി അംഗങ്ങളായി യോഗ്യരെ നിയമിക്കണം

₹അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും ശമ്പള കമ്മിഷൻ

തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ഉൾപ്പെടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും, സർക്കാരിന്റെ ഉന്നത നിയമന സർവീസ് കാര്യങ്ങളിൽ ഉപദേശങ്ങൾ നൽകുകയും ചെയ്യേണ്ട പി.എസ്.സി അംഗങ്ങൾ ഉന്നത വിദ്യാഭ്യാസ യോഗ്യതയും പരിചയവുമുള്ളവരാകണമെന്ന് ശമ്പളപരിഷ്കരണ കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ.
പി.എസ്.സി അംഗങ്ങളുടെ നിയമനത്തിന് ആഭ്യന്തര ഗൈഡ് ലൈൻ ഉണ്ടാക്കണം. ചെലവ് ചുരുക്കുന്നതിന് പി.എസ്.സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു

പൊതു അവധി 19 ദിവസം മതി
വർഷത്തിലെ പൊതു അവധി ദിനങ്ങൾ 19 ആക്കി കുറയ്ക്കണം. അഞ്ച് ദേശീയ അവധി ദിനങ്ങളും ഓണത്തിന്റെ നാലു അവധി ദിനങ്ങളും മറ്റുള്ള പത്ത് അവധികളും മതി. നിലവിൽ 26 പൊതു അവധിയാണുള്ളത്.
പൊതു അവധിയായ ശ്രീനാരായണഗുരു സമാധി ദിനം, കർക്കടക വാവ്, പെസഹ വ്യാഴം, മന്നം ജയന്തി, അയ്യാവൈകുണ്ഠസ്വാമി ജയന്തി എന്നിവ നിയന്ത്രിത അവധിയാക്കണമെന്നാണ് കമ്മിഷന്റെ ശുപാർശ. ഇതിൽ ഏതെങ്കിലും രണ്ടെണ്ണം ഓരോ ജീവനക്കാരനും തിരഞ്ഞെടുക്കാം. ദുഃഖവെള്ളിയാഴ്ചയ്ക്ക് പൊതു അവധി നൽകാം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിലേ പ്രാദേശിക അവധികൾ അനുവദിക്കാവൂ. ആർജിതാവധി വർഷം 30 ആയി ചുരുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIDED SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.