SignIn
Kerala Kaumudi Online
Saturday, 20 April 2024 11.19 AM IST

പ്രതീക്ഷയുടെ റൺവേയിൽ,​ തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തു

airport-adani

 സർവീസുകൾ കൂട്ടി യാത്രക്കാരെ തിരിച്ചുപിടിക്കാൻ പദ്ധതി

തിരുവനന്തപുരം: പ്രതിഷേധങ്ങളും പ്രതിസന്ധികളും മറികടന്ന് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. അർദ്ധരാത്രിയോടെ എയർപോർട്ട് ഡയറക്‌ടർ സി.വി. രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എയർപോർട്ട് ഓഫീസർ ജി. മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. എയർപോർട്ട് സംബന്ധിച്ച രേഖകളും കൈമാറി.

നിലവിൽ 635 ഏക്കറിലാണ് വിമാനത്താവളം. റൺവേ വികസനത്തിനായി 18 ഏക്കർ സ്ഥലം വാങ്ങുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. സർക്കാരിന്റെ സഹകരണം വിമാനത്താവള വികസനത്തിന് നിർണായകമാകും.

 അദാനിയുടെ നീക്കങ്ങൾ

എയർലൈൻ കമ്പനികളുമായി നേരിട്ട് വിലപേശൽ നടത്താനും ഓഫറുകൾ നൽകാനുമാകും അദാനിയുടെ ആദ്യശ്രമം. കൊച്ചിയിലേക്ക് ചേക്കേറിയ പല കമ്പനികളേയും തിരികെ കൊണ്ടുവരാനുള്ള നീക്കം ശക്തമാക്കും. ഗൾഫിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കുന്നതിനോപ്പം യു.കെയിലേക്കും അമേരിക്കയിലേക്കും സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി.

വിഴിഞ്ഞം തുറമുഖം പൂർത്തിയാകുമ്പോൾ അതിന്റെ സാദ്ധ്യതകൾ മുതൽക്കൂട്ടാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശ്വാസം. ഡ്യൂട്ടി ഫ്രീ ഷോപ്പ് വലുതായി നിർമ്മിക്കാനാണ് ആലോചന. ഷോപ്പിംഗ് കേന്ദ്രങ്ങളും രാജ്യാന്തര ബ്രാൻഡുകളുടെ ഷോപ്പുകളും തുറക്കും. സേവന കേന്ദ്രങ്ങളും ആരംഭിക്കും. ആഭ്യന്തര ടെർമിനലിലും മദ്യം ലഭിക്കുന്നതിനുള്ള സൗകര്യം വന്നേക്കും. അദാനി ഗ്രൂപ്പിന്റെ മറ്റ് വിമാനത്താവളങ്ങളിലേക്ക് പ്രത്യേക സർവീസുകളുമുണ്ടാകും.

 യാത്രക്കാരെ തിരിച്ചുപിടിക്കണം

കൂടുതൽ കമ്പനികളെത്തുന്നതോടെ സർവീസ് രംഗത്ത് മത്സരമുണ്ടാകും. ഇതോടെ നിരക്ക് കുറയുകയും സൗകര്യങ്ങൾ കൂടുകയും ചെയ്യുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. ഐ.ടി, ലൈഫ് സയൻസ് പാർക്കുകളിൽ നിക്ഷേപകരെത്തുന്ന സാഹചര്യത്തിൽ രാജ്യാന്തര സർവീസുകൾ വർദ്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ദ്ധർ‌ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ ഗണ്യമായ കുറവാണ് തിരുവനന്തപുരത്തുണ്ടായത്.

തെക്കൻ കേരളത്തിലെയും കന്യാകുമാരി ജില്ലയിലെയും യാത്രക്കാരാണ് വിമാനത്താവളം കൂടുതലായി ഉപയോഗിക്കുന്നത്. തെക്കൻ കേരളത്തിൽ പത്തനംതിട്ടയിലും കോട്ടത്തുമാണ് വിദേശ യാത്രക്കാർ കൂടുതൽ. ഇവരിൽ മിക്കവരും ഇപ്പോൾ നെടുമ്പാശേരിയെയാണ് ആശ്രയിക്കുന്നത്.

 വർഷം സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണം യാത്രക്കാർ‌

2019-20 - 23,488 -22,09,964

2020-21- 13,751 - 4,58,876

2021 (ജൂൺ വരെ) 1,316 - 1,10,764

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIRPORT ADANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.