തിരുവനന്തപുരം: ആനിരാജയ്ക്കെതിരായ എം.എം. മണിയുടെ പരാമർശം അപലപനീയമാണെന്ന് എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇടതുരാഷ്ട്രീയത്തിന് ചേർന്നതല്ല. എം.എം. മണിയിൽ നിന്ന് പക്വതയാർന്ന പ്രതികരണങ്ങളാണുണ്ടാകേണ്ടത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം.എം. മണി സമൂഹത്തിന് നൽകുന്നത്. ഇത് തിരുത്തണം.
മണിയുടെ പ്രസ്താവന തരംതാഴ്ന്നത്: മഹിളാസംഘം
ആനി രാജയ്ക്കെതിരായ എം.എം. മണിയുടെ പ്രസ്താവന തരംതാഴ്ന്നതും ഇടതുപക്ഷത്തിന് ദോഷം ചെയ്യുന്നതുമാണെന്ന് കേരള മഹിളാസംഘം സംസ്ഥാന അദ്ധ്യക്ഷ അഡ്വ.പി. വസന്തം പറഞ്ഞു. സ്ത്രീകളെ എന്തും പറഞ്ഞ് വായടപ്പിക്കാമെന്ന ധാരണ ആർക്കും നല്ലതല്ല. പാർട്ടിനേതൃത്വവുമായി വിഷയം ചർച്ച ചെയ്യും.
ആനി രാജയുടെ നിലപാടിൽ അഭിമാനം: കെ.കെ. രമ
ആനി രാജയുടെ നിലപാടിൽ അഭിമാനം തോന്നിയെന്ന് കെ.കെ. രമ പ്രതികരിച്ചു. കമ്യൂണിസ്റ്റ് നിലപാടാണ് അവർ പറഞ്ഞത്. അവരെയും അധിക്ഷേപിക്കുകയാണ് എം.എം. മണി. ആനി രാജയെ പോലൊരു നേതാവിനെ വിമർശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ? എം.എം.മണിയെ പാർട്ടി തിരുത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |