ന്യൂഡൽഹി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി അലൻ ഷുഹൈബിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് യു.യു ലളിത്, അജയ് റെസ്‌ത്തോഗി എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസിലുൾപ്പെട്ട താഹ ഫസൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് ഒപ്പം എൻ.ഐ.എയുടെ ഹർജിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രണ്ടു ഹർജികളിലും സെ്ര്രപംബർ മൂന്നാം വാരം ഇനി വാദം കേൾക്കും.
മാവോയിസ്റ്റ് ബന്ധമാരോപിച്ചായിരുന്നു വിദ്യാർത്ഥികളായ താഹാ ഫസലിനെയും അലൻ ഷുഹൈബിനെയും 2019 നവംബർ ഒന്നിന് രാത്രി കോഴിക്കോട്ട് നിന്ന് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം യു.എ.പി.എ ചമുത്തി. കേസന്വേഷണം പിന്നീട് എൻ.ഐ.എ ഏറ്റെടുത്തു. പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവർക്കും വിചാരണക്കോടതി ജാമ്യം നൽകിയെങ്കിലും ഹൈക്കോടതി താഹാ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |