കൊല്ലം: ലോകശാന്തിക്കായി കൊല്ലം അമൃതപുരിയിൽ 108 സന്യാസിനി, ബ്രഹ്‌മചാരിണിമാരുടെ കാർമ്മികത്വത്തിൽ വിശ്വകല്യാണയജ്ഞം നടന്നു. മാതാ അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ പുലർച്ചെ അഞ്ചോടെ യജ്ഞവേദി ഉണർന്നു. ആറോടെ സ്വാമി തുരീയാമൃതാനന്ദ പുരിയും സ്വാമിനി കൃഷ്ണാമൃത പ്രാണയും ചേർന്ന് നിലവിളക്ക് തെളിച്ച് യജ്ഞത്തിന് ആരംഭം കുറിച്ചു.
ആശ്രമത്തിന്റെ പ്രധാന ഹാളിൽ ഭക്തരെ സാക്ഷിയാക്കി 108 ഗണപതി, നവഗ്രഹ, മൃത്യുഞ്ജയ ഹോമങ്ങൾ സന്യാസിനിമാരും ബ്രഹ്‌മചാരിണിമാരും ചേർന്ന് നിർവഹിച്ചു. 'മുന്നിൽ നിന്ന് നയിക്കാൻ സ്ത്രീയെ പ്രാപ്തയാക്കണം' എന്ന സന്ദേശം കൂടിയാണ് വിശ്വകല്യാണ യജ്ഞത്തിലൂടെ ലോകത്തിനായി സമർപ്പിച്ചത്. അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രസാദ വിതരണത്തോടെയാണ് വിശ്വകല്യാണ യജ്ഞം പൂർത്തിയായത്. യജ്ഞം മാതാ അമൃതാന്ദമയി മഠത്തിന് കീഴിലുള്ള ലോകത്തെ എല്ലാ ആശ്രമങ്ങളിലും നടന്നു.
''
മഹാമാരിയുടെയും യുദ്ധത്തിന്റെയും കാലത്ത് എല്ലാവർക്കും നല്ലതു വരാനും ലോകം മുഴുവൻ ശാന്തി പടരാനും നമ്മൾ ഓരോരുത്തരും മനസിനെ റീച്ചാർജ് ചെയ്യണം.
മാതാ അമൃതാനന്ദമയി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |