തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ അതിശക്തമായ നടപടിയെടുക്കാൻ സേനയ്ക്ക് ഡി.ജി.പി അനിൽ കാന്തിന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിന് പിന്നാലെയാണ് ഡിജിപിയും നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. അതിക്രമങ്ങളിൽ പൊലീസ് എത്രയും പെട്ടെന്ന് ഇടപെടുന്നുവെന്ന് പൊലീസ് മേധാവി ഉറപ്പാക്കാണമന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആശുപത്രിയോ ജീവനക്കാരോ പൊതുജനങ്ങളോ പരാതി നൽകിയാൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ കേസുകൾ വേഗത്തിലും ശരിയായ രീതിയിലും അന്വേഷിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണം. ഇക്കാര്യങ്ങൾ മേഖലാ ഐ.ജിമാരും ഡി.ഐ.ജിമാരും വിലയിരുത്തി നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. എല്ലാ മാസവും പത്താം തീയതിക്കകം റിപ്പോർട്ട് സമർപ്പിക്കാൻ എ.ഡി.ജി.പിയോടും പൊലീസ് മേധാവി നിർദ്ദേശിച്ചു. ആശുപത്രികളിലെ എയ്ഡ് പോസ്റ്റുകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനും അത്യാഹിത വിഭാഗത്തിനും ഒ.പി വിഭാഗത്തിനും മുഴുവൻ സമയ പൊലീസ് സംരക്ഷണമൊരുക്കാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |