തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ചെത്തിച്ചതിൽ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. കുഞ്ഞിനെ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാണിക്കാൻ തയ്യാറായില്ല. ഉടൻ കാണാനാകും എന്നാണ് പ്രതീക്ഷ. ഡി.എൻ.എ പരിശോധനയുമായി ബന്ധപ്പെട്ട് ഇതുവരെയും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു.
അനുപമയ്‌ക്ക് ദേഹാസ്വാസ്ഥ്യം
കുഞ്ഞ് വിമാനത്തവളത്തിലെത്തിയെന്ന് അറിഞ്ഞതോടെ അനുപമ കുഞ്ഞിനെ കാണമെന്ന് ആവശ്യപ്പെട്ടു. ശിശുക്ഷേമ കൗൺസിലിന് മുന്നിലെ സമരപന്തലിൽ ഒപ്പമുണ്ടായിരുന്നവർ ഇക്കാര്യം ശിശുക്ഷേമ ക്ഷേമ സമിതി (സി.ഡബ്ലിയു.സി) അധികൃതരെ അറിയിച്ചെങ്കിലും സാദ്ധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെ അനുപമയ്‌ക്ക് ദേഹാസ്വസ്ഥമുണ്ടായി. തുടർന്ന് സമരപന്തലുണ്ടായിരുന്നവർ അനുപമയെ ആശ്വസിപ്പിച്ചു.
സംരക്ഷണംചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക്
ഡി.എൻ.എ പരിശോധന ഫലം വരും വരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ്. ഇന്നോ നാളെയോ അനുപമയുടെയും കുഞ്ഞിന്റെയും അജിത്തിന്റെയും സാമ്പിൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |