തിരുവനന്തപുരം:കുഞ്ഞിനെ തിരികെ കിട്ടിയതിൽ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ. വളരെയധികം സന്തോഷമുണ്ട്. കൂടെ നിന്ന എല്ലാവർക്കും നന്ദി. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ പറഞ്ഞു. മകൻ എയ്ഡനെ കിട്ടുമ്പോഴും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരുമെന്ന് അനുപമ വ്യക്തമാക്കി. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സി.ഡബ്ല്യു.സി ചെയർപേഴ്സൺ സുനന്ദയ്ക്കും എതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു. കുഞ്ഞുമായി പ്രത്യക്ഷ സമരത്തിന് ഞാനുണ്ടാകില്ല. എന്റെ അറിവോ സമ്മതമോ ഇല്ലാതെ കുഞ്ഞിനെ ദത്ത് നൽകിയവർക്കും അതിനാവശ്യമായ സഹായങ്ങൾ ചെയ്തവർക്കുമെതിരെ നിയമപരമായ എല്ലാനടപടികളും കൈക്കൊള്ളും.-അനുപമ പറഞ്ഞു. ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട് പുറത്തുവന്നിട്ടും കുറ്റക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്ന സാഹചര്യത്തിൽ സമരം തുടരുമെന്നും ഇന്ന് വൈകിട്ട് നാലിന് യോഗം ചേർന്നശേഷം ഭാവി സമരപരിപാടികൾ തീരുമാനിക്കുമെന്നും അനുപമ അജിത് ഐക്യദാർഢ്യസമിതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |