SignIn
Kerala Kaumudi Online
Thursday, 25 April 2024 11.12 PM IST

താലിബാനുമായുള്ള ചർച്ചയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രാലയം

arindam

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇന്ത്യയ്ക്കെതിരെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് അവസരം നൽകരുതെന്ന് വ്യക്തമാക്കാനാണ് ദോഹയിൽ താലിബാൻ പ്രതിനിധി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയുമായി ചർച്ച നടത്തിയതെന്ന് വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയം തുടർ ചർച്ചകളുണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

താലിബാനുമായി നടത്തിയ ചർച്ചകളെ ചൊല്ലി ഊഹാപോഹങ്ങൾ അനാവശ്യമാണ്. അഫ്ഗാൻ മണ്ണിൽ ഇന്ത്യയ്ക്കെതിരെയുള്ള ഭീകര പ്രവർത്തനം ഒഴിവാക്കാനും ഇന്ത്യൻ വംശജരായ ന്യൂനപക്ഷങ്ങളുടെ സുരക്ഷിത്വത്തിനുമാണ് ദോഹ ചർച്ചയിൽ മുൻതൂക്കം നൽകിയത്. താലിബാൻ ഇങ്ങോട്ട് ആവശ്യപ്പെട്ടതു പ്രകാരമാണ് ചർച്ചയ്‌ക്ക് വഴിയൊരുങ്ങിയത്.

താലിബാനെ അംഗീകരിക്കുന്ന കാര്യത്തിലും ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും അവർ അഫ്ഗാനിസ്ഥാനിൽ താലിബാൻ രൂപീകരിക്കുന്ന സർക്കാരിനെ സംബന്ധിച്ച് ഇന്ത്യയ്ക്ക് അറിവില്ല. കാബൂൾ വിമാനത്താവളം പ്രവർത്തനരഹിതമായതിനാൽ അവശേഷിച്ച ഇന്ത്യക്കാരെ കൊണ്ടുവരുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. എത്ര ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തമല്ല. ഇന്ത്യൻ സെൽ കാബൂളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അരിന്ദം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARINDAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.