കടയ്ക്കൽ: പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുമ്മിൾ മങ്കാട് ഊന്നൻകല്ല് കാഞ്ഞിരത്തുംമൂട് വീട്ടിൽ നാസറുദീനെയാണ് (55) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വാമനപുരം കളമച്ചൽ സ്വദേശിയായ കൂലിപ്പണിക്കാരനായ നാസറുദീൻ 15 വർഷം മുമ്പാണ് മങ്കാട് സ്വദേശിയായ ഹയറുന്നീസയെ വിവാഹം ചെയ്തത്. ഹയറുന്നീസയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇവരുടെ ആദ്യവിവാഹത്തിലുള്ള മകനെ കാണാൻ പോകുന്നതിനാണ് ഇയാൾ സ്വന്തംമകനെ ക്രൂരമായി മർദ്ദിച്ചത്. മുമ്പും പല തവണ ഇക്കാരണത്താൽ ഇയാൾ മകനെ മർദ്ദിച്ചിരിന്നു. മാതാവ് കടയ്ക്കൽ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയശേഷം കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി. ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |