തിരൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടിയിലധികം വിലവരുന്ന 230 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തവെയാണ് പൊലീസ് പിടിയിലായത്. തൃശൂർ വെള്ളാഞ്ചിറ പൊരുന്നംകുന്ന് സ്വദേശി അത്തിപള്ളത്തിൽ ദിനേശൻ എന്ന വാവ ദിനേശൻ (37), മറ്റത്തൂർ ഒമ്പതിങ്ങൽ സ്വദേശി വട്ടപ്പറമ്പിൽ ബിനീത് എന്ന കരിമണി ബിനീത് (31), പാലക്കാട് ആലത്തൂർ കാവശ്ശേരി സ്വദേശി പാലത്തൊടി മനോഹരൻ(31) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിലുൾപ്പെട്ടവരാണ് പ്രതികൾ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ചമ്രവട്ടം പാലത്തിനടുത്ത് വച്ചാണ് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് കിലോഗ്രാമിന് 500 രൂപയ്ക്ക് വാങ്ങി, കേരളത്തിലെയും കർണാടകയിലെയും ഏജന്റുമാർക്ക് 30,000 രൂപയ്ക്ക് വിൽക്കും. കോയമ്പത്തൂർ ,ബംഗളൂരു ഭാഗങ്ങളിലെ മൊത്തക്കച്ചവടക്കാർക്കും രഹസ്യകേന്ദ്രങ്ങളിലേക്കും പ്രതികൾ എത്തിച്ചുകൊടുക്കുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |