ചേർപ്പ് : പെരിഞ്ചേരി പാറക്കോവിൽ അന്യസംസ്ഥാന തൊഴിലാളി മൻസൂർ മാലിക്കിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ബീരുവിന്റെ ബന്ധുവായ പതിനാറുകാരനും കൂട്ടുപ്രതി. മൃതദേഹം മറവുചെയ്യാൻ കൂട്ടുനിന്നുവെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് പതിനാറുകാരനെയും പ്രതി ചേർത്തത്.
കേസിൽ പിടിയിലായ ഭാര്യ രേഷ്മ ബീവി (33) കാമുകനും സ്വർണ്ണപ്പണിശാലയിലെ സഹായിയുമായ ബീരു (33 ) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
ഞായറാഴ്ച മൻസൂർ മാലിക്കിന്റെ രണ്ട് മക്കളോടൊപ്പം പതിനാറുകാരനെയും ചൈൽഡ് വെൽഫെയർ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയെ രാമവർമ്മപുരം ജുവനൈൽ ഹോമിലേക്ക് മാറ്റി. മൻസൂറിന്റെ മൃതദേഹം കൊവിഡ് ടെസ്റ്റ് റിപ്പോർട്ട് ലഭിച്ച ശേഷം പോസ്റ്റ്മോർട്ടം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |