ചാലക്കുടി: മാഹിയിൽ നിന്നും എറണാകുളത്തേയ്ക്ക് കാറിൽ കടത്തുകയായിരുന്ന ഇരുന്നൂറോളം കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. മാഹി സ്വദേശികളായ അഴിയൂർ വൈദ്യർകുന്നിയിൽ വീട്ടിൽ രാജേഷ് (37), ചാലക്കര അമ്പാടി വീട്ടിൽ അരുൺ (33) എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ ചാലക്കുടി കോടതി ജംഗ്ഷനിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്. കാറിന്റെ ഡിക്കിയിൽ മദ്യക്കുപ്പികൾ കാർട്ടണുകളിൽ നിറച്ച് ചാക്കു കൊണ്ട് മറച്ച നിലയിലായിരുന്നു. എറണാകുളം മുതൽ തെക്കൻ ജില്ലകളിലെ ബാറുകളിൽ വിതരണം ചെയ്യുന്നതിനായിരുന്നു ഇത്. നിരവധി തവണ മദ്യം കടത്തിയ രാജേഷിന്റെ പേരിൽ നാല് എക്‌സൈസ് കേസുണ്ട്. അന്വേഷണ സംഘം ഇയാളുടെ നീക്കം നിരീക്ഷിച്ചു വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |