കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസിൽ കോഴിക്കോട് സ്വദേശി സൈബർ വിദഗ്‌ദ്ധൻ സായ് ശങ്കറിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചു. ജസ്റ്റിസ് പി. ഗോപിനാഥ് ഇതു രേഖപ്പെടുത്തി സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. ദിലീപിന്റെ ഫോണിൽ നിന്ന് ചില രേഖകൾ മായ്ച്ചു കളഞ്ഞത് സായ് ശങ്കറാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ദിലീപിനു വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ളക്കെതിരെ വ്യാജതെളിവുകൾ ഉണ്ടാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്ക ഉണ്ടെന്നുമാരോപിച്ചാണ് സായ് ശങ്കർ മുൻകൂർ ജാമ്യം തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |