തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങൾക്ക് വിവിധ പദ്ധതികളിലായി നിർമ്മിച്ച് നൽകുന്ന വീടുകളുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ സേഫ് (സെക്യുർ അക്കൊമെഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്‌മെന്റ്) പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.വയറിംഗ്,പ്ലബിംഗ്,വൃത്തിയുള്ള അടുക്കള,ശൗചാലയം എന്നീ സൗകര്യങ്ങൾ ഇതുവഴി ഉറപ്പാക്കും.പലപ്പോഴും വീടു നിർമ്മാണം പൂർത്തിയായാൽ പിന്നീട് സുരക്ഷിതമായി അവിടെ ജീവിക്കാനുള്ള സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാറില്ല.ഇത് ഒഴിവാക്കാനാണ് പുതിയ പദ്ധതി.പട്ടികജാതി കോളനികളിലെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത ചില ഏജൻസികൾ കൃത്യമായി പ്രവർത്തിക്കാത്തത് ശ്രദ്ധയിൽപെട്ടതായി മന്ത്രി പറഞ്ഞു.ഇത്തരം ഏജൻസികളെ ഒഴിവാക്കി പുതിയ ഏജൻസികൾക്ക് ചുമതല നൽകി.ലൈഫ് പദ്ധതിയിലെ മാനദണ്ഡങ്ങൾ മാറ്റം വരുത്തുന്ന കാര്യം ലൈഫ് മിഷനുമായി ചർച്ച ചെയ്ത് തീരുമാനിക്കും.ഇനിയും വീടും സ്ഥലവുമില്ലാത്ത പട്ടികജാതി/വർഗ വിഭാഗക്കാരുടെ പട്ടിക തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |