കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത് അഴീക്കൽ കപ്പക്കടവിലെ റമീസിന്റെ അപകടമരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന യുവാവ് രക്തം ഛർദിച്ച് മരിച്ചു. കണ്ണൂർ, തളാപ്പ് ഓലച്ചേരിക്കാവിന് സമീപം പി.വി. സദാനന്ദന്റെയും റിട്ട. റെയ്ഡ്കോ ഉദ്യോഗസ്ഥ വി.കെ. ഗീതയുടെയും മകൻ പി.വി. അശ്വിനാണ് (41) മരിച്ചത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് രക്തം ഛർദിച്ച് അവശനിലയിലായ അശ്വിൻ ഇന്നലെ രാവിലെ ആശുപത്രിയിലാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ആന്തരിക രക്തസ്രവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസമാണ് സ്വർണക്കടത്ത് കവർച്ചാക്കേസിലെ മുഖ്യസാക്ഷിയും അർജുൻ ആയങ്കിയുടെ സുഹൃത്തുമായ റമീസ് അശ്വിൻ ഓടിച്ച കാറിടിച്ച് മരിച്ചത്. റമീസിന്റെ ബൈക്കിൽ രോഗിയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്ന അശ്വിൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. സഹോദരൻ പി.വി. അനുഷ് (ആസ്ട്രേലിയ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |