കോലഞ്ചേരി: ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരിക്ക്
'ഷെയ്ക്ക് ബേബി സിൻഡ്രോം' ബാധിച്ചതായി ഡോക്ടർമാർക്ക് സംശയം. ഇതാണ് കുഞ്ഞ് സംസാരിക്കാത്തതിനു കാരണമെന്ന് കരുതുന്നു.
രണ്ടു കൈയിലും പിടിച്ചുയർത്തി ശക്തമായി കുലുക്കുമ്പോൾ ഉണ്ടാകുന്നതാണ് ഷെയ്ക്ക് ബേബി സിൻഡ്രോം. ഈ സമയം തലച്ചോറിന് ഇളക്കം തട്ടി തലയോട്ടിയുടെ വശങ്ങളിൽ ഇടിക്കും. നാഡീഞരമ്പുകൾക്ക് കേടുപാടുണ്ടാകും. ശരീരത്തിലെ മറ്റു ഭാഗങ്ങളെയും ബാധിക്കും.
ഇങ്ങിനെ സംഭവിച്ചിട്ടുണ്ടോ എന്നാണ് ഇനി പരിശോധിക്കേണ്ടത്.
കുഞ്ഞിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തലച്ചോറിന്റെ സ്കാനിംഗ് പൂർത്തിയാക്കി. നീർക്കെട്ടിന് കുറവുമുണ്ട്.
കുട്ടിയുടെ ഇടതു കൈയുടെ ഒടിവിൽ ഓർത്തോ വിഭാഗത്തിലെ ഡോ. സുജിത് ജോസിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി.
കുമ്പളം സ്വദേശിനി സൗമ്യയുടെ കുഞ്ഞിനെയാണ് ദുരൂഹസാഹചര്യത്തിൽ മാരകമായ പരിക്കേറ്റ നിലയിൽ ഫെബ്രുവരി 21ന് തൃക്കാക്കരയിൽ നിന്ന് ആശുപത്രിയിൽ കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |