കൊച്ചി: പോക്സോ കേസിൽ അറസ്റ്റിലായ ഫോർട്ടു കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ട്, സൈജു എം. തങ്കച്ചൻ എന്നിവർക്ക് എറണാകുളത്തെ പോക്സോ കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കേസിൽ കുറ്റപത്രം നൽകുന്നതുവരെ എല്ലാ തിങ്കളാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, പരാതിക്കാർ താമസിക്കുന്ന കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. കേസിലെ മറ്റൊരു പ്രതി അഞ്ജലി റീമാ ദേവിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ ഇനിയും പൂർത്തിയായിട്ടില്ല.
റോയിയെയും സൈജുവിനെയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതാണെന്ന പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം നൽകിയത്. തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഉപദ്രവിച്ചെന്നാരോപിച്ച് കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |