ന്യൂഡൽഹി:പോപ്പുലർ ഫ്രണ്ടിന്റെ പ്രമുഖ നേതാവ് ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി.
സെപ്റ്റംബർ 28ന് എൻ.ഐ.എ അറസ്റ്റ് ചെയ്ത അബൂബക്കർ അപൂർവ്വ അർബുദ രോഗം ഉൾപ്പെടെ ഗുരുതരമായ നിരവധി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. 70 കാരനായ ഹർജിക്കാരന് എൻ.ഐ.എ അറസ്റ്റ് ചെയ്തതിന് ശേഷം ചികിത്സ തടസ്സപ്പെട്ടതായും ഹർജിയിൽ പറഞ്ഞു.
എന്നാൽ ,നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമവുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം ആദ്യം പരിഗണിക്കേണ്ടത് പ്രത്യേക കോടതി ജഡ്ജിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പ്രത്യേക കോടതി ജഡ്ജിയുടെ ജാമ്യ ഉത്തരവിലെ അപ്പീൽ ഹൈക്കോടതിയുടെ രണ്ടംഗ ജഡ്ജിമാരുടെ ബെഞ്ചിന് മുമ്പാകെ മാത്രമെ നൽകാവൂയെന്ന് 2014 ലെ സുപ്രീം കോടതി വിധി പരാമർശിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അക്ഷയ് മല്ലിക്, ജാമ്യഹർജി നിലനിൽക്കില്ലെന്ന് വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |