തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് വാഹനാപകടത്തെ തുടർന്നുള്ള മരണല്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഉണ്ണി നൽകിയ ഹർജിയിൽ, സി.ബി.ഐയുടെ വാദം കേൾക്കാനായി കേസ് ജൂലായ് 5ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് ആർ.രേഖയാണ് കേസ് പരിഗണിക്കുന്നത്. അപകടത്തിലാണ് ബാലഭാസ്കർ മരിച്ചതെന്നാണ് സി.ബി.ഐ കുറ്റപത്രം. അലക്ഷ്യമായി വാഹനം ഓടിച്ച ഡ്രൈവർ അർജുനാണ് ഏക പ്രതി. ഇതിനെതിരെയാണ് ബാലഭാസ്കറിന്റെ പിതാവ് കോടതിയെ സമീപിച്ചത്.
2018 സെ്റ്റപംബർ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രിയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |