SignIn
Kerala Kaumudi Online
Friday, 19 April 2024 10.48 PM IST

കരുവന്നൂർ ബാങ്ക് അക്കൗണ്ടിൽ 28.5 ലക്ഷം,​ ചികിത്സയ്ക്ക് ചോദിച്ചിട്ടും നൽകിയില്ല, വൃദ്ധ മരിച്ചു,​ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം

philomina

ഇരിങ്ങാലക്കുട: മുന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പും ക്രമക്കേടും കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിൽ അക്കൗണ്ടിലുള്ള 28.5 ലക്ഷം രൂപ ചികിത്സയ്ക്കായി ചോദിച്ചിട്ടും ലഭിക്കാത്തതിനെത്തുടർന്ന് വൃദ്ധ മരിച്ച സംഭവത്തിൽ വൻപ്രതിഷേധം. മാപ്രാണം ഏറാട്ട് പറമ്പിൽ ദേവസിയുടെ ഭാര്യ ഫിലോമിനയാണ് (70) ചൊവ്വാഴ്ച അർദ്ധരാത്രി മരിച്ചത്. ബന്ധുക്കളും കോൺഗ്രസും ബി.ജെ.പിയും മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ചു. രണ്ട് മണിക്കൂറിലധികം നീണ്ട പ്രതിഷേധത്തിനൊടുവിൽ ഇരിങ്ങാലക്കുട ആർ.ഡി.ഒ എത്തി ചർച്ച നടത്തിയതിനെത്തുടർന്നാണ് അവസാനിപ്പിച്ചത്. ആർ.ഡി.ഒയുടെ നിർദ്ദേശത്തെ തുടർന്ന് രണ്ടുലക്ഷം രൂപ അടിയന്തരമായി നൽകുമെന്ന് കരുവന്നൂർ ബാങ്ക് അധികൃതർ അറിയിച്ചു.

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഫിലോമിന. തലച്ചോറിലുണ്ടായ പഴുപ്പുകാരണം ഗുരുതരാവസ്ഥയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്കായി ബാങ്കിനോട് നിക്ഷേപത്തുക ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്ന് ദേവസി ആരോപിച്ചു. വിദഗ്ദ്ധ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സർവീസിലായിരുന്നു ഫിലോമിന. ദീർഘകാലം പ്രവാസിയായിരുന്നു ദേവസി. ഇരുവരുടെയും ജീവിത സമ്പാദ്യം മുഴുവനുമാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. അതിനിടെയാണ് ബാങ്കിലെ തട്ടിപ്പ് പുറത്തുവരുന്നത്. ഫിലോമിനയുടെ സംസ്‌കാരം ഇന്നുരാവിലെ 11ന് മാപ്രാണം ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ. ഡിനോ എകമകനാണ്.

നിക്ഷേപിച്ചത് 30 ലക്ഷം, കിട്ടിയത്

ഒന്നലക്ഷം മൂന്ന് തവണയായി

ഫിലോമിനയുടെ കുടുംബം 30 ലക്ഷമാണ് ബാങ്കിൽ നിക്ഷേപിച്ചത്. മകന്റെ കാലിന്റെ ഓപ്പറേഷന് നിരന്തരം കയറിയിറങ്ങിയതിനെത്തുടർന്ന് ഒന്നര ലക്ഷംരൂപ മൂന്ന് തവണകളായി നൽകി. അതിൽ ശേഷിച്ച പണം കൊണ്ടാണ് ഫിലോമിനയുടെ ചികിത്സ നടത്തിയത്.

"സമ്പാദ്യമെല്ലാം ബാങ്കിലിട്ട് അത്യാവശ്യത്തിന് തിരിച്ചെടുക്കാൻ ചെന്നപ്പോൾ പട്ടിയോട് പറയുന്നത് പോലെയായിരുന്നു പെരുമാറ്റം. പണം കിട്ടിയിരുന്നെങ്കിൽ അവൾക്ക് നല്ല ചികിത്സ കൊടുക്കാമായിരുന്നു.

ദേവസി, ഫിലോമിനയുടെ ഭർത്താവ്

കേസെടുത്തിട്ട് ഇന്ന് ഒരുവർഷം

312.71 കോടിയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഇന്ന് ഒരു വർഷം തികയും. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. ജീവനക്കാരുൾപ്പെടെ ആറുപേരെയും 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUVANNOOR BANK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.