കൊച്ചി: മതസൗഹാർദ്ദം തകർക്കുന്ന മുദ്രാവാക്യങ്ങൾ കുട്ടിയെക്കൊണ്ട് വിളിപ്പിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. തീവ്രവർഗീയ സംഘടനകളുടെ നടപടികൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഗുരുതരമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.
ശ്രീനാരായണഗുരുദേവനെ പോലെയുള്ള നവോത്ഥാന നായകന്മാർ പടുത്തുയർത്തിയ സാമൂഹ്യ പുരോഗതിയെ ഇത്തരം നടപടികൾ പിന്നോട്ടു വലിക്കും. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ വിജയത്തിനായി പാർട്ടി ഒറ്റക്കെട്ടായി രംഗത്തുണ്ട്. എല്ലാ പ്രവർത്തകരും തിരഞ്ഞെടുപ്പ് രംഗത്തിറങ്ങണമെന്നും യോഗം നിർദ്ദേശിച്ചു.
പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.ജി.തങ്കപ്പൻ, കെ. പദ്മകുമാർ, അനിരുദ്ധ് കാർത്തികേയൻ, അഡ്വ. പി.എസ്. ജ്യോതിസ്, അഡ്വ. സംഗീത വിശ്വനാഥൻ, ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, സോമശേഖരൻ നായർ, പൈലി വാത്യാട്ട്, എ.എൻ. അനുരാഗ്, തഴവ സഹദേവൻ, പി.ടി. മന്മഥൻ, തമ്പി മേട്ടുതറ, ഷാജി ബത്തേരി, അജി എസ്.ആർ.എം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |