കൊച്ചി: ബിവറേജസ് കോർപ്പറേഷനിലെ നോൺ കേഡർ വിഭാഗത്തിലുള്ള എൽ.ഡി ക്ളാർക്ക്, യു.ഡി ക്ളാർക്ക് തസ്തികകളിൽ സർക്കാർ അംഗീകരിച്ച സ്റ്റാഫ് ഫിക്സേഷനിൽ അപാകതയുണ്ടെന്ന ഹർജിയിൽ ഇതുവ്യക്തമാക്കി ഹർജിക്കാർ 15 ദിവസത്തിനകം സർക്കാരിന് നിവേദനം നൽകാനും തുടർന്ന് രണ്ടു മാസത്തിനകം സർക്കാർ നിവേദനം പരിഗണിച്ച് തീർപ്പാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ബെവ്കോ ജീവനക്കാരനായ എ. അശോക് കുമാർ ഉൾപ്പെടെ 15 പേർ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. ജീവനക്കാരുടെ പ്രൊമോഷനടക്കമുള്ള നടപടികളെ ബാധിക്കുന്ന തരത്തിലാണ് സ്റ്റാഫ് ഫിക്സേഷൻ നടത്തുന്നതെന്നും ഇതു ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകിയിരുന്നെന്നും ഹർജിക്കാർ വിശദീകരിച്ചിരുന്നു. തുടർന്ന് ഹർജിക്കാരുടെ ഭാഗം കേട്ട് നിവേദനം തീർപ്പാക്കാനും ഇതു ബാധകമായ പ്രൊമോഷനുകൾ നിവേദനത്തിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |