കാസർകോട്: പ്രായപൂർത്തിയാവാത്ത മകൻ സ്‌പോർട്സ് ബൈക്കോടിച്ച കേസിൽ ഉടമയായ അമ്മയ്‌ക്ക് ഒരു ദിവസം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മയെയാണ് കോടതി ശിക്ഷിച്ചത്.
2020 മാർച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി മാവിനക്കല്ലിൽ നിന്ന് ബൈക്കോടിച്ചെത്തിയ വിദ്യാർത്ഥിയെ ബേഡകം സി.ഐ ആയിരുന്ന ടി. ഉത്തംദാസാണ് പിടികൂടിയത്. അമ്മയാണ് വിലകൂടിയ ബൈക്ക് വാങ്ങി നല്കിയത്. പിതാവ് വിദേശത്തായിരുന്നു. വാഹന ഉടമയായ അമ്മയ്‌ക്കെതിരെയും ജുവനൈൽ വകുപ്പ് പ്രകാരം മകനെതിരെയും കേസെടുത്തു. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് അമ്മയ്‌ക്ക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തടവും പിഴയും വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 1000 രൂപ പിഴയും വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |