തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് യു.ജി.സി ചട്ടപ്രകാരം പ്രൊഫസർ പദവി ഇല്ലാത്തതിനാൽ സത്യപ്രതിജ്ഞയ്ക്ക് ആ പദവി ചേർത്ത് വിജ്ഞാപനം ഇറക്കിയത് സർക്കാർ തിരുത്തി. ഡോ. ആർ. ബിന്ദുവെന്ന് തിരുത്തിയാണ് ജൂൺ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം ചെയ്തത്.
അതേസമയം, സത്യപ്രതിജ്ഞാ ലംഘനം ആയതിനാൽ
മന്ത്രി വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെട്ട്സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
ഡോക്ടറേറ്റ് നേടിയിട്ടുള്ള ആർ. ബിന്ദു തൃശൂർ കേരള വർമ്മ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സ്വയം വിരമിച്ചു.
പ്രൊഫസർ
സർക്കാർ, അൺ എയ്ഡഡ്, എയ്ഡഡ് കോളേജുകളിൽ പ്രൊഫസർ തസ്തികയില്ല. സർവകലാശാലാ വകുപ്പുകളിൽ മാത്രമാണ് പ്രൊഫസർ തസ്തിക
അസി. പ്രൊഫസറായാണ് ജോലിയിൽ പ്രവേശിക്കുക. 8 വർഷത്തിനുശേഷം അസോസിയേറ്റ് പ്രൊഫസറാകാം.
ഹൈക്കോടതിയിൽ കേസുകളുണ്ടായ സാഹചര്യത്തിൽ 2018 ജൂലായ് 17ന് കോളേജുകളിൽ പ്രൊഫസർ തസ്തിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും ആർക്കും അനുവദിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |