SignIn
Kerala Kaumudi Online
Thursday, 25 April 2024 12.07 PM IST

ജനന സർട്ടിഫിക്കറ്റ് നിർബന്ധിത രേഖ

birth-certificate

■സ്കൂൾ പ്രവേശനം,വോട്ടർ പട്ടിക,ജോലി തുടങ്ങിയവയ്ക്ക് ബാധകമാക്കും

ന്യൂഡൽഹി: സ്കൂൾ പ്രവേശനം, വോട്ടർ പട്ടിക, കേന്ദ്ര-സംസ്ഥാന സർക്കാർ നിയമനം, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയവയ്‌ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധിത രേഖയാക്കും. ഇത് സംബന്ധിച്ച 1969ലെ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

നിലവിലെ നിയമ പ്രകാരം ജനന-മരണ രജിസ്ട്രേഷൻ നിർബന്ധമാണ്.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുന്നവർക്കും, സർട്ടിഫിക്കറ്റുകൾ നൽകാത്ത അധികൃതർക്കുമുള്ള പിഴ 50 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിക്കും.

പ്രധാന
ഭേദഗതികൾ:
■ദേശീയ തലത്തിൽ ഏകീകൃത ജനന- മരണ ഡാറ്റാ ബേസ് . പ്രാദേശികമായി രജിസ്റ്റർ ചെയ്യപ്പെടുന്ന വിവരങ്ങൾ ദേശീയ രജിസ്ട്രാർ ജനറലിന്റെ ഡാറ്റയുമായി സംയോജിപ്പിക്കും.
■ ആശുപത്രികൾ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് മരണപ്പെട്ടയാളുടെ ബന്ധുവിനും, പ്രാദേശിക രജിസ്ട്രാർക്കും നൽകണം.

■ ജനന-മരണ സർട്ടിഫിക്കറ്റുകൾ ഒരാഴ്‌ചയ്‌ക്കുള്ളിൽ .

■ ജനന-മരണ വിവരങ്ങൾ ഒരു മാസത്തിന് ശേഷമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ജില്ലാ രജിസ്ട്രാറുടെയും ,ഒരു കൊല്ലത്തിന് ശേഷമാണെങ്കിൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെയും അനുമതി വേണം.

.■വ്യക്തിക്ക് 18 വയസ്സ് തികയുമ്പോൾ തനിയെ വോട്ടർപട്ടികയിൽ പേർ ചേർക്കപ്പെടും. മരണ ശേഷം ഒഴിവാകും.

ജനന സർട്ടിഫിക്കറ്റ്:

മറ്റാവശ്യങ്ങൾ


■ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ
■വോട്ടർ പട്ടിക
■ ആധാർ
■റേഷൻ കാർഡ്
■ വിവാഹ രജിസ്‌ട്രേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIRTH CERTIFICATE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.