തിരുവനന്തപുരം : കൊവിഡ് ബാധിതരിൽ ഗുരുതര പ്രത്യാഘതങ്ങളുണ്ടാക്കുന്ന ബ്ലാക്ക് ഫംഗസ് ബാധ തടയാൻ (മ്യൂക്കോർമൈക്കോസിസ്) പ്രത്യേക ജാഗ്രാത നിർദേശവുമായി ആരോഗ്യവകുപ്പ്. ഐ.സി.യുകളിൽ ഫംഗസ് ബാധ തടയാൻ നടപടിയെടുക്കണമെന്നാണ് പ്രധാന നിർദേശം. ഗുരുതര പ്രമേഹരോഗികൾ കൂടുതൽ കരുതലെടുക്കണം. ഡിസ്ചാർജ് സമയത്ത് ആവശ്യമായ മാർഗനിർദേശം നൽകണം. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസ് ബാധയ്ക്ക് വഴിയൊരുക്കും. ആവശ്യമായ അളവിൽ സ്റ്റിറോയിഡ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. രോഗബാധിതരിയ ആന്റിഫംഗൽ തെറാപ്പിയുൾപ്പെടയുള്ള ചികിത്സ നടത്തണമെന്നും നിർദേശമുണ്ട്.
ഫിസിഷ്യൻ, ഇൻഫെക്ഷൻ ഡിസീസ് സ്‌പെഷ്യലിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, ഹിസ്റ്റോപത്തോളജിസ്റ്ര്, ന്യൂറോളജിസ്റ്റ്, ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ഡന്റിസ്റ്ര്, സർജൻ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ചികിത്സാ ശൃംഖലയിലുള്ളത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഏഴുപേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ബാധിക്കുന്നത്.കൊവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കൊവിഡ് മാറിയശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാദ്ധ്യത വർദ്ധിപ്പിക്കും. അർബുദ രോഗികളും അവയവങ്ങൾ മാറ്റിവച്ചവരും കൂടുതൽ ജാഗ്രത പാലിക്കണം.
രോഗലക്ഷണം
പനി, തലവേദന, കണ്ണിനും ചുവപ്പും വേദനയും , മൂക്കൊലിപ്പ്, സൈനസൈറ്റിസ് , നെഞ്ചുവേദന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |