SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.22 AM IST

ബ്ലാക്ക് ഫംഗസ്: നാല് പേർ കൂടി മരിച്ചു, കോഴിക്കോട്ട് 2പേർ ആശുപത്രിയിൽ

kk

കൊച്ചി /കോഴിക്കോട് : ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലക്കാരാണ്. ആലുവ നൊച്ചിമ കച്ചംകുഴി വീട്ടിൽ ജുമൈലത്ത് ഇബ്രാഹിം (50), എച്ച്.എം.ടി. കോളനി പുള്ളിലങ്കര ഉഷസ് ഭവനിൽ ചന്ദു (77). രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സി നേടിയിരുന്നു. ഇവരിൽ ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.

ആറ് മ്യൂക്കർ മൈക്കോസിസ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ബ്ളാക്ക് ഫംഗസ് ബാധിച്ച് രണ്ട് പേരെ കൂടി കോഴിക്കോട് ഗവ.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇവിടെയുള്ള രോഗബാധിതരുടെ എണ്ണം 14 ആയി.

ബംഗളൂരുവിൽ സ്ഥിരതാമസക്കാരായ കണ്ണൂർ എടക്കാട് സ്വദേശി നിതീഷ് (45), വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ഇല്ല്യാസ് (39) എന്നിവരെയാണ് ഇന്നലെ വൈകിട്ട് ഇവിടെ എത്തിച്ചത്. നിതീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്യുകയായിരുന്നു. കടുത്ത തലവേദനയ്ക്കു പുറമെ ഇടതുകണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയുമുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത മുഹമ്മദ് ഇല്ല്യാസിന് കൊവിഡ് പരിശോധനയിൽ നെഗറ്റീവാണ്. കാഴ്ച മങ്ങലാണ് രോഗലക്ഷണം.ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെ തുടർന്നു സംസ്ഥാനത്ത് കഴിഞ്ഞദിവസം മൂന്ന്മരണം റിപ്പോർട്ട് ചെയ്തിരുന്നു.

''സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ബ്ലാക്ക് ഫംഗസ് മൂലമുള്ള മരണനിരക്ക് കുറവാണ്. ഈ രോഗത്തെ സംബന്ധിച്ച് പരിശോധനകൾ നടക്കുന്നുണ്ട്.
-ആരോഗ്യ മന്ത്രി വീണാ ജോർജ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK FUNGUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.