പുനലൂർ: ടാങ്കർ ലോറിയുടെ കാബിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 30.5 ലക്ഷം രൂപ എക്സൈസും തമിഴ്നാട് പൊലീസും ചേർന്ന് പിടികൂടി. ഇന്നലെ വൈകിട്ട് 6.30ന് കേരള-തമിഴ്നാട് അതിർത്തിയിലെ കോട്ടവാസലിൽ വച്ചായിരുന്നു ചുരണ്ടയിൽ നിന്നു ചങ്ങനാശേരിയിലേക്ക് പാലുമായി വന്ന ടാങ്കർ ലോറിയിൽ നിന്ന് എക്സൈസ് അസി.കമ്മിഷണർ വി.റോബർട്ടിൻെറ നേതൃത്വത്തിൽ പണം പിടികൂടിയത്. ഡ്രൈവർ തമിഴ്നാട് സ്വദേശി മുരുകനെ കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കരയിലെ ജുവലറി ഉടമയ്ക്ക് നൽകാൻ ചെങ്കോട്ടയിൽ നിന്ന് നൽകിയ പണമാണ് ഇതെന്ന് മുരുകൻ ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇതിന് പാരിതോഷികം ലഭിക്കുമെന്നും നിരവധി തവണ കൊട്ടാരക്കരയിലേക്ക് പണം കൊണ്ടുപോയിട്ടുണ്ടെന്നും മുരുകൻ സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |