തൃശൂർ: ശസ്ത്രക്രിയ നടത്തിയതിന് രോഗിയുടെ മകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും അസ്ഥിരോഗ വിഭാഗം മേധാവിയുമായ വിയ്യൂർ സ്വദേശി ഡോ.കെ. ബാലഗോപാലിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശിയായ വയോധികന്റെ കാൽമുട്ട് ശസ്ത്രക്രിയ നടത്തിയതിന് ഇദ്ദേഹത്തിന്റെ മകനോട് 20,000 രൂപയാണ് ഡോക്ടർ ആവശ്യപ്പെട്ടത്.
ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് വയോധികൻ. ഇതിനിടെയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിവരം വിജിലൻസിനെ അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം ഡോക്ടറുടെ വിയ്യൂരിലെ വസതിയിലെത്തി പണം കൈമാറി. തുടർന്ന് വിജിലൻസ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവും ഡോക്ടറെ കൈയ്യോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്നിലധികം വിജിലൻസ് കേസുകൾ മുമ്പ് ഡോക്ടർക്കെതിരെ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |