SignIn
Kerala Kaumudi Online
Thursday, 25 April 2024 9.17 AM IST

ബഡ്ജറ്റിന് ഇനി മൂന്നു നാൾ --- നിക്ഷേപം കൊണ്ടുവരാൻ സമീപന മാറ്റം

p

തിരുവനന്തപുരം: നിക്ഷേപകർക്ക് നേരിടേണ്ടിവരുന്ന തടസ്സങ്ങൾ നീക്കി അവരെ ആകർഷിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ സംസ്ഥാന ബഡ്ജറ്റിലുണ്ടാകും.
കേരളം വ്യവസായ നിക്ഷേപത്തിന് സുരക്ഷിത ഇടമാണെന്ന് ബോദ്ധ്യപ്പെടുത്താൻ മുമ്പ് യു.ഡി.എഫ് സർക്കാരുകൾ ജിം, എമർജിംഗ് കേരള, പാർട്ണർ കേരള, യെസ് തുടങ്ങിയവയും ഒന്നാം പിണറായി സർക്കാർ അസെൻഡ് വ്യവസായ സംഗമവും നടത്തിയിരുന്നു. തെലങ്കാനയിലും യു.എ.ഇയിലും മുഖ്യമന്ത്രി നേരിട്ട് പോയി വ്യവസായികളേയും നിക്ഷേപകരേയും ആകർഷിക്കാനുള്ള ശ്രമങ്ങളും നടത്തി. ഇതിന്റെ തുടർച്ചയായ സമീപനങ്ങൾ ബഡ്ജറ്റിലുമുണ്ടാകണമെന്ന് നിർദ്ദേശമുണ്ട്.

വ്യവസായസ്ഥാപനങ്ങൾക്ക് സ്വത്ത് രജിസ്റ്റർ ചെയ്യൽ,​ നിർമ്മാണാനുമതി, വൈദ്യുതി, കരാർ ഉറപ്പിക്കാൻ, വായ്പ തുടങ്ങി വിവിധ മേഖലകളിൽ നിലവിലുണ്ടാകുന്ന തടസ്സങ്ങളും കാലതാമസവും നീക്കുമെന്ന ഉറപ്പും ബഡ്ജറ്റ് നൽകും.

വ്യവസായാന്തരീക്ഷം:

കേരളം പിന്നിൽ

# ഡിപ്പാർട്ട്മെന്റ് ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് റിപ്പോർട്ട് പ്രകാരം വ്യവസായാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ദേശീയതലത്തിൽ കേരളത്തിന്റെ സ്ഥാനം 28 ആണ്

# വ്യവസായവും അനുബന്ധ മേഖലകളും സംസ്ഥാന വരുമാനത്തിന്റെ 20 ശതമാനമേ വരൂ. ദേശീയ ശരാശരി 27ശതമാനം

# മാനുഫാക്ചറിംഗ് വ്യവസായമെടുത്താൽ കേരളത്തിലെ തോത് 8 ശതമാനമേ വരൂ. ദേശീയശരാശരി 16 ശതമാനം

# 1998-99ൽ കേരളത്തിന്റെ ഫാക്ടറി ഉത്പാദനം ദേശീയ ഉത്പാദനത്തിന്റെ 2.6 ശതമാനമായിരുന്നത് 2009-10ൽ 1.1ശതമാനമായി താഴ്ന്നു. 2019-20ൽ 1.6 ശതമാനമായി

കേരളത്തിലെ

വ്യവസായ സ്ഥാപനങ്ങൾ

69,956

ഉത്പാദനമേഖലയിലെ സൂഷ്മ, ചെറുകിട, ഇടത്തരം കമ്പനികൾ

49,185

സേവനമേഖലയിൽ സൂഷ്മ, ചെറുകിട, ഇടത്തരം കമ്പനികൾ

3,100

സ്റ്റാർട്ടപ്പുകൾ

12

കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ

102

സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ

1,591

സ്വകാര്യ പബ്ളിക് ലിമിറ്റഡ് കമ്പനികൾ

25,714

സ്വകാര്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUDGET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.