തിരുവനന്തപുരം: കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറത്തിറക്കിയ ദേശീയ വന്യജീവി ആക്ഷൻ പ്ലാൻ (2002-2016) വിജ്ഞാപനമനുസരിച്ച് ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അടുത്തുള്ള 10 കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശം. ഇത്തരം ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിധി ഒരു കിലോമീറ്ററാക്കി ചുരുക്കി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയായിരുന്നു സംസ്ഥാന സർക്കാർ റിപ്പോർട്ട്.
ഇതിൽ കേന്ദ്രസർക്കാർ നിലപാട് എടുക്കുന്നതിനു മുമ്പ് നീലഗിരി വനഭൂമി സംരക്ഷിക്കാൻ നിലമ്പൂർ കോവിലകത്തെ ടി.എൻ. ഗോദവർമ്മൻ തിരുമുൽപ്പാട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ 2022 ജൂൺ 3 ന് സുപ്രീംകോടതി വിധി പുറത്തുവന്നു.
ഉത്തരവിലെ ബഫർസോൺ പരിധി
1, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് അടുത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവ്
2 . സ്ഥിരം നിർമ്മിതികളോ ഖനനമോ മലിനീകരണം ഉണ്ടാകുന്ന വ്യവസായങ്ങളോ അനുവദിക്കില്ല.
3 . നിർമ്മാണങ്ങൾ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്ററുടെ അനുമതിയോടെ
4 .ബഫർ സോണിന്റെ മിനിമം വീതിയിൽ കോടതിയുടെ അനുമതിയോടെ ഇളവ് ലഭിക്കാൻ സംസ്ഥാനങ്ങൾ സെൻട്രൽ എംപവേഡ് കമ്മിറ്റിയെയോ പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കണം.
കേരളത്തിലെ 22 വന്യജീവി സങ്കേതങ്ങളെയും 5 ദേശീയ ഉദ്യാനങ്ങളെയും ബാധിക്കും. 12 ജില്ലകളിൽ ബഫർ സോണുണ്ട്. നഗരത്തിൽ ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനം പക്ഷി സങ്കേതപരിധിയിൽ വന്നാൽ കൊച്ചി നഗരത്തിലടക്കം നിർമ്മാണം നിറുത്തിവയ്‌ക്കേണ്ടി വരും.
ബഫർ സോൺ : പൂജ്യം മുതൽ ഒന്നുവരെ കിലോമീറ്റർ
സോണുകളുടെ അതിർത്തി മേഖലയിൽ ജനവാസ കേന്ദ്രങ്ങളുണ്ടെങ്കിൽ ഇവ രണ്ടിനുമിടയിലുള്ള ദൂരം പൂജ്യം കിലോമീറ്റർ എന്നനിലയിൽ പരിഗണിക്കണമെന്നാണ് സംസ്ഥാന സർക്കാർ വാദം. 2021 ൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച ഭൂപടത്തിൽ ജനവാസ കേന്ദ്രങ്ങളെ ഇപ്രകാരം പരിഗണിച്ചാണ് ഭൂപടം തയ്യാറാക്കിയത്. മറ്റിടങ്ങളിൽ വനാതിർത്തി മേഖല പൂജ്യമായും അതുമുതലുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോണായും പരിഗണിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |