തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ജനം വലഞ്ഞു. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ നടക്കുന്ന സമയമായതിനാൽ വിദ്യാർത്ഥികളും ബുദ്ധിമുട്ടി. ആവശ്യാനുസരണം സർവീസ് നടത്തുമെന്നു പറഞ്ഞ കെ.എസ്.ആർ.ടി.സിയ്ക്ക് അധികമായി ഓടിക്കാനായത് 204 സർവീസുകൾ മാത്രം. യാത്രാക്ളേശം പരിഹരിക്കാൻ ഇത് പര്യാപ്തമായില്ല.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് സമരം ജനത്തെ ബാധിച്ചത്. തിരുവനന്തപുരത്ത് പണിമുടക്കില്ല.
ബസ് ചാർജ് വർദ്ധന തത്വത്തിൽ അംഗീകരിച്ചതാണെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സി സർവീസ് കൂട്ടുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |