SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.06 AM IST

വിദ്യാഭ്യാസം: 791 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

class

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സമഗ്ര ശിക്ഷാ കേരളം 2021-22 അക്കാഡമിക് വർഷം സമർപ്പിച്ച പദ്ധതിയിൽ 791 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രൊജക്ട് അപ്രൂവൽ ബോർഡാണ് തുക അംഗീകരിച്ചത്. പ്രീ സ്‌കൂൾ മുതൽ ഹയർസെക്കൻഡറി വരെയുള്ള അക്കാഡമിക പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപക പരിശീലനം, ഡയറ്റുകളുടെ ക്രമീകരണം എന്നിവയ്‌ക്കുമാണ് തുക അനുവദിച്ചത്. 1,404 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്.

കൊവിഡ് കാലത്തും വിദ്യാഭ്യാസ മേഖലയിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രശംസിച്ചു. കൊവിഡ് കാലത്തെ പ്രവർത്തനങ്ങളെപ്പറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിശദീകരിച്ചു. ഡയറക്ടർ കെ. ജീവൻബാബു, സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രൊജക്ട് ഡയറക്ടർ ഡോ.എ.പി കുട്ടികൃഷ്ണൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ് തുടങ്ങിയവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.