പത്തനംതിട്ട: കനറാബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി വിജീഷ് വർഗീസിനെ പത്തനംതിട്ട സി.ജെ.എം കോടതി റിമാൻഡ് ചെയ്തു.ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. വിജീഷ് ഒളിവിൽ കഴിഞ്ഞ ബംഗളൂരു, കോഴിക്കോട്, എറണാകുളം, കായംകുളം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ബാങ്കിൽ നിന്നുള്ള ഓഡിറ്റ് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാലേ കൂടുതൽ അന്വേഷണം നടത്താൻ കഴിയൂ. തട്ടിയെടുത്ത പണം ഓൺലൈൻ ഷെയർ മാർക്കറ്റിലും റമ്മി കളിക്കും ഉപയോഗിച്ചതായാണ് വിജീഷ് പറയുന്നത്. പുതിയ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |