തിരുവനന്തപുരം:അഞ്ചുവർഷത്തെ ഭരണത്തിന്റെ വിളവെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയ പിണറായി വിജയന് കൺമുന്നിൽ മറ്റൊരു വിളവെടുപ്പിന് സമയമായി. 2016 സെപ്തംബർ എട്ടിന് സെക്രട്ടറിയേറ്റ് വളപ്പിൽ സ്വന്തം കൈകൊണ്ടു നട്ട തെങ്ങിൻതൈ വളർന്ന് നിറയെ കുലകളുമായി നിൽക്കുന്നു. അതു കാണാൻ ഇന്നലെ അദ്ദേഹം എത്തി.കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച 'കേരശ്രീ' ഇനത്തിൽപ്പെട്ട തെങ്ങാണിത്. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ചെയ്യാൻ സെക്രട്ടേറിയറ്റ് ഗാർഡനിൽ എത്തിയപ്പോഴാണ് ഈ തെങ്ങ് ശ്രദ്ധയിൽപ്പെട്ടത്. കൃഷി മന്ത്രി പി. പ്രസാദ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |