തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന ക്ഷീരകർഷകർക്കായി മിൽമ കാലിത്തീറ്റയ്ക്ക് ഏർപ്പെടുത്തിയ വിലക്കിഴിവ് ഏപ്രിൽ 30 വരെ നീട്ടി.ഇതനുസരിച്ച് 1240 രൂപയുടെ 50 കിലോ മിൽമ ഗോമതി റിച്ച് കാലിത്തീറ്റ ചാക്കൊന്നിന് 1215 രൂപയ്ക്കും, 1370 രൂപയുള്ള 50 കിലോ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 1300 രൂപയ്ക്കും ലഭിക്കും. വർദ്ധിച്ചുവരുന്ന വേനൽ കണക്കിലെടുത്താണ് ആനുകൂല്യം ദീർഘിപ്പിച്ചത്.
2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ കാലിത്തീറ്റ സബ്സിഡി ഇനത്തിൽ 4.9കോടി രൂപയും കൂപ്പൺ പദ്ധതി പ്രകാരം ക്ഷീരകർഷകർക്ക് മൂന്ന് കോടി രൂപയുടെ മിൽമ ഉത്പന്നങ്ങളും വിതരണം ചെയ്തു. കടുത്ത വേനൽക്കാലമായ മാർച്ചിൽ മിൽമയ്ക്ക് നൽകിയിരുന്ന ഓരോ ലിറ്റർ പാലിനും ക്ഷീരകർഷകർക്ക് ഒരു രൂപ വീതം അധികം നൽകിയിരുന്നു. പിന്നിടുന്ന സാമ്പത്തിക വർഷം ക്ഷീരകർഷകർക്ക് സബ്സിഡി, പ്രോൽസാഹന സമ്മാനം, അധിക പാൽവില ഇനങ്ങളിലായി 12.5 കോടിയോളം രൂപ വിതരണം ചെയ്തതായും മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |