തിരുവനന്തപുരം: നേരം പാതിരാത്രിയായാലും വീഥി വിജനമാണെങ്കിലും വാഹനം 'ഉരുട്ടി'ക്കൊണ്ടു പോകണം! ഇല്ലെങ്കിൽ പെറ്റി അടച്ച് മുടിയും. കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ റോഡായ റോഡിലെല്ലാം കാമറ വച്ച് വണ്ടിയോടിക്കുന്നവരെ പിഴിഞ്ഞ് പണം തട്ടാനുള്ള തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പും പൊലീസും.
ഒരു റോഡിൽ തന്നെയുള്ള മോട്ടോർ വാഹന വകുപ്പിന്റെയും ട്രാഫിക് പൊലീസിന്റെയും കാമറകളിൽ കുടുങ്ങുന്ന വാഹന ഉടമകൾ ഒന്നിലേറെ പിഴ നൽകേണ്ടിയുംവരുന്നു. ഒന്നിനു പിറകേ, ഒന്നായി ഒരേ കുറ്റത്തിന് നോട്ടീസ് വന്നതോടെയാണ് ഉടമകൾ കെണി തിരിച്ചറിഞ്ഞത്.
സ്‌കൂൾ മേഖലയിൽ 30 കിലോമീറ്ററാണ് വേഗത. രാത്രിയിലും ഈ വേഗപരിധി മറികടന്നാൽ പിഴയീടാക്കും.
നഗര പരിധികളിൽ 50 കിലോമീറ്ററാണ് അനുവദനീയ വേഗത. പക്ഷേ, തിരുവനന്തപുരം കവടിയാറിൽ വേഗത 40 കടന്നാൽ പിഴ ചുമത്തും.
മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്താകെ 625 കേന്ദ്രങ്ങളിൽ കാമറ സ്ഥാപിച്ചിട്ടുണ്ട്. 101 കാമറകൾകൂടി ഉടൻ സ്ഥാപിക്കും. വേഗനിയന്ത്രണം ഏർപ്പെടുത്തുന്നവർ അത് ബാധകമായ പ്രദേശങ്ങളുടെ തുടക്കവും ഒടുക്കവും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയിൽപ്പെടുന്ന വിധം അടയാളപ്പെടുത്താറില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ അറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ നഗര പ്രദേശത്തേക്ക് വാഹനം പ്രവേശിക്കാൻ പോകുന്നുവെന്ന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ അങ്ങിങ്ങ്
മാത്രമേ ഉള്ളൂ.
കാറുകൾ
90 കി.മീ:
ഡിവൈഡറുള്ള
നാലുവരി ദേശീയപാതയിൽ
85 കി.മീ:
രണ്ടുവരി
ദേശീയ പാതയിൽ
80 കി.ലോമീ:
സംസ്ഥാന
പാതയിൽ പരമാവധി
70 കി.മീ:
മറ്റു റോഡുകളിൽ
45 കി.മീ:
ഗാട്ട് റോഡുകളിൽ
ബൈക്കുകൾ
70 കി.മി:
നാലുവരി
ദേശീയപാതയിൽ
60 കി.മി:
ഇരുവരി
ദേശീയ പാതയിൽ
50 കി.മി:
സംസ്ഥാന പാതയിലും
മറ്റു റോഡുകളിലും
ഒരു നിരയിൽ ഒട്ടേറെ കാമറകൾ
നിശ്ചിത ഉയരത്തിൽ പൈപ്പുകളിലാണ് കാമറകൾ.
ഓവർ സ്പീഡ് തിരിച്ചറിയാൻ പ്രത്യേക കാമറയാണ്.
ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും മറ്റും യാത്ര ചെയ്യുന്നവരെ തിരിച്ചറിയാൻ മറ്റൊരു കാമറ
.
കുറ്റകൃത്യങ്ങളും മറ്റും തിരിച്ചറിയാനും കാമറയുണ്ട്.
#ഒരു കുറ്റം, മൂന്നു പിഴ
ഒരു കുറ്റത്തിന് പൊലീസും എം.വി.ഡിയും പിഴ ഈടാക്കും. കാമറയുടെ മുന്നിൽപ്പെട്ടശേഷം പൊലീസ് കണ്ടാൽ മൂന്നാമതും പിഴ.
പിഴ വിവരം വാഹന ഉടമയെ അറിയിക്കാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഉടമ അറിയാറില്ല. എം.വി.ഡിയെ സമീപിക്കുമ്പോഴായിരിക്കും പിഴക്കൂമ്പാരം അറിയുന്നത്. കണ്ണൂർ സ്വദേശിക്ക് 89 തവണത്തെ പിഴയായി അടക്കേണ്ടിവന്നത് 1,33,500 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |