തിരുവനന്തപുരം: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും ചരൺസിംഗും അടക്കമുള്ള അതിവിശിഷ്ട വ്യക്തികളുമായി കേരളത്തിൽ മിന്നിപ്പാഞ്ഞ ബ്യൂക്കിന്
രാജകീയ പരിവേഷത്തോടെ മ്യൂസിയമൊരുങ്ങുന്നു.
മുഖ്യമന്ത്രിയായിരിക്കേ,കെ.കരുണാകരനും ഇ.കെ. നായനാരും അപൂർവമായി ഇതിൽ സഞ്ചരിച്ചിട്ടുണ്ട്. ഒരുകാലത്ത് ലോകരാഷ്ട്രങ്ങളിൽ ഭരണത്തലവൻമാരുടെ പ്രൗഢിയുടെ അടയാളമായിരുന്നു ബ്യൂക്ക്.
ന്യൂജനറേഷൻ കാറുകളെ വെല്ലുന്ന സുരക്ഷാ സൗകര്യങ്ങളും സവിശേഷതകളുമുള്ള മുന്തിയ കാറിനെ ആക്രിയാക്കാൻ ടൂറിസം വകുപ്പിന് മനസുവന്നില്ല.തൈയ്ക്കാട് ഗസ്റ്റ് ഹൗസിന് സമീപത്തെ ഗാരേജിൽ പ്രൗഢി നഷ്ടപ്പെടാതെ സൂക്ഷിച്ചിരിക്കുന്ന കാറിനെ ചില്ലിട്ട കൂട്ടിൽ സൂക്ഷിക്കാനാണ് തീരുമാനം.
ഗസ്റ്റ് ഹൗസ് വളപ്പിൽ സന്ദർശകർക്ക് കാണാവുന്ന വിധമാണ് മ്യൂസിയം നിർമ്മിക്കുന്നത്.
# 1899- 1999
1899ൽ യു.എസിലെ ഡിട്രോയിറ്റിലാണ് ബ്യൂക്കിന്റെ പിറവി. പിന്നീട് ജനറൽ മോട്ടോഴ്‌സ് ഏറ്റെടുത്തു. ആഡംബര വാഹന വിപണിയിലെ മിന്നുംതാരമായി.
1999ലാണ് അവസാന കാർ പുറത്തിറങ്ങിയത്.
#ഡൽഹി വഴി കേരളത്തിലേക്ക്
# ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതാണ്.
# 1960 മോഡൽ. ഡൽഹി നമ്പർ- ഡി.ഇ.ബി 4389
# വി 6 എൻജിൻ.ലെഫ്റ്ര് ഹാൻഡ് പവർ സ്റ്റിയറിംഗ്
# ഓട്ടോമാറ്റിക് ഗിയർ (ക്ളച്ച് പെഡലില്ല)
# ബുള്ളറ്റ് പ്രൂഫ് ബോഡി, വിൻഡോ ഗ്ളാസ്
# ക്ളൈമറ്റ് കൺട്രോൾ എ.സി, ടേപ്പ് റെക്കോർഡർ
# ഡോറിനോട് ചേർന്ന് ആഷ് ട്രേ.
# കട്ടികൂടിയ തകിടുകൊണ്ടുള്ള ബോഡി
# മികച്ച സുരക്ഷ
........................
മ്യൂസിയത്തിന്റെ ഫ്ളോറിംഗും ഗ്ളാസ് കവചവും പൂർത്തിയായാലുടൻ അവിടേക്ക് മാറ്റും.
-അസി. എൻജിനിയർ,
ടൂറിസം ഗാരേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |