അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായി
തിരുവനന്തപുരം : ചാരക്കേസ് ഗൂഢാലോചനയിലെ പ്രതി മുൻ ഡി.ജി.പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകരുതെന്ന ആവശ്യത്തിലുറച്ച് സി.ബി.എെ .ഇതിനായി അഡിഷണൽ സോളിസിറ്റർ ജനറൽ വി. കെ. രാജുവാണ് കോടതിയിൽ വാദമുന്നയിച്ചത്ത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ. കൃഷ്ണകുമാറാണ് കേസ് പരിഗണിച്ചത്.
എെ. എസ്. ആർ. ഒ ചാരക്കേസിന്റെ പേരിൽ ശാസ്ത്രഞ്ജൻ എസ്. നമ്പി നാരായണനെ എെ. ബി ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിക്കുമ്പോൾ സിബി മാത്യൂസും, എെ.ബി ജോയിന്റ് ഡയറക്ടർ ശ്രീകുമാറും
അവിടെയുണ്ടായിരുന്നു. മർദ്ദനത്തിൽ നമ്പി നാരായണന് കാലിൽ പരിക്കേറ്റിട്ടും തടയാൻ സിബി മാത്യൂസും ശ്രീകുമാറും ശ്രമിച്ചില്ല. ശരിയായ അന്വേഷണത്തിലൂടെയേ സത്യം കണ്ടെത്താനാകൂ. ഇതിന് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേയ്ക്കാമെന്നും സി.ബി.എെ വാദിച്ചു. സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി 24 ന് വിധി പറയും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |