തിരുവനന്തപുരം: രാഷ്ട്രീയ ഉന്നതന്മാർക്കെതിരായ സോളാർ പീഡനക്കേസിൽ വ്യാജമൊഴികളും കെട്ടിച്ചമച്ച സാക്ഷികളുമാണുള്ളതെന്നും അടിമുടി കൃത്രിമമാണെന്നും സി.ബി.ഐ.പരാതിക്കാരി ഹാജരാക്കിയ സാക്ഷികൾ പീഡന വിവരം അറിഞ്ഞിട്ടു പോലുമില്ല.
ഉമ്മൻചാണ്ടിയെ കാണാൻ ക്ലിഫ്ഹൗസിൽ എത്തിച്ചെന്ന് പരാതിക്കാരി പറയുന്ന രണ്ട് ഡ്രൈവർമാരും ആ ദിവസം ക്ലിഫ്ഹൗസിൽ പോയിട്ടില്ലെന്ന് മൊഴി നൽകി. ഡിജിറ്റൽ തെളിവുകളും വിശ്വസനീയമല്ല. കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾക്കെതിരായആരോപണങ്ങളും വ്യാജമാണെന്ന് സി.ബി.ഐ കണ്ടെത്തി.പരാതിക്കാരി ഹാജരാക്കിയ രേഖകളും സാഹചര്യത്തെളിവുകളും പ്രതികൾ കുറ്റം ചെയ്തതായി സ്ഥാപിക്കാൻ കഴിയുന്നതല്ല. ഉമ്മൻചാണ്ടിക്കെതിരായ കേസിൽ പരാതിക്കാരിയുടെ ഡ്രൈവർമാരായ ശ്രീജിത്ത്, സന്ദീപ്, ഉമ്മൻചാണ്ടിയുടെ സഹായി ടെന്നി ജോപ്പൻ, പി.സി ജോർജ് എന്നിവരുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയും ഇവയുമായി ഏറെ വൈരുദ്ധ്യമുണ്ട്.പ്രകൃതിവിരുദ്ധ പീഡനത്തിന് പി.സി.ജോർജ് ദൃക്സാക്ഷിയാണെന്ന് പരാതിക്കാരി മുൻപ് ഒരന്വേഷണ സംഘത്തോടും വെളിപ്പെടുത്തിയിട്ടില്ല. ജോർജ് കെട്ടിച്ചമച്ച സാക്ഷിയാണെന്നാണ് സി.ബി.ഐ വിലയിരുത്തൽ.
സോളാർ റിന്യൂവബിൾ എനർജി പോളിസി സംസ്ഥാനത്ത് നടപ്പാക്കാനും അതിനുള്ള കേന്ദ്രാനുമതി ലഭ്യമാക്കാനും ഉമ്മൻചാണ്ടിക്കു വേണ്ടി സഹായി തോമസ് കുരുവിള രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും 1.9 കോടി രൂപ താൻ ഡൽഹിയിലെത്തി നൽകിയെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി. പണം കൈമാറിയതിന്റെ രേഖകൾ ഹാജരാക്കാനോ ബാങ്കിടപാട് രേഖകൾ നൽകാനോ പരാതിക്കാരിക്കായിട്ടില്ലെന്ന് സി.ബി.ഐ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും വഞ്ചനാക്കുറ്റത്തിനും ഉമ്മൻചാണ്ടിയെ ഒന്നും ,തോമസ് കുരുവിളയെ രണ്ടും പ്രതികളാക്കിയാണ് സി.ബി.ഐ കേസെടുത്തിരുന്നത്.
അബ്ദുള്ളക്കുട്ടിക്കും
ക്ലീൻചിറ്റ്
അബ്ദുള്ളക്കുട്ടി സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡന വിവരം പരാതിക്കാരി റിസപ്ഷനിലുള്ളവരോട് പോലും പറഞ്ഞിരുന്നില്ല. ആരോപണങ്ങൾ തെളിയിക്കാൻ ഒരു രേഖയും നൽകാനായില്ല.
വേണുഗോപാലിനെതിരായ
കേസ് വ്യാജം
പരാതിക്കാരിയുടെ കോഴിക്കോട്ടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാനെത്തിയപ്പോൾ പിന്നിലൂടെയെത്തി കടന്നു പിടിച്ചെന്നും. മുൻമന്ത്രി എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലും കെ.സി വേണുഗോപാലിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലും വച്ച് പീഡിപ്പിച്ചെന്നുമായിരുന്നു വേണുഗോപാലിനെതിരായ പരാതി.പീഡനത്തെ തുടർന്ന് പരാതിക്കാരി തൃശൂർ അമല ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് മൊഴി. മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സ തേടിയെന്നാണ് പറഞ്ഞത്. രണ്ടിടത്തും ചികിത്സാ രേഖകളില്ലെന്ന് കണ്ടെത്തി. മുൻ ഭർത്താവിന്റെ നിർദ്ദേശപ്രകാരമാണ് വേണുഗോപാലിനെ കാണാൻ ഡൽഹിയിലെത്തിയതെന്നാണ് പരാതിക്കാരിയുടെ മൊഴിയെങ്കിലും, മുൻ ഭർത്താവ് ഇത് നിഷേധിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |