SignIn
Kerala Kaumudi Online
Friday, 19 April 2024 12.59 PM IST

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം: ആഘോഷ തിമിർപ്പിൽ നാട്

freedom

തിരുവനന്തപുരം: ആത്മാഭിമാനത്തോടെയും ശുഭാപ്തി ചിന്തകളോടെയും ഇന്ത്യൻ

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിൽ ഇന്ന് സംസ്ഥാനവും പങ്കു ചേരും.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഹർ ഘർതിരംഗ' ഏറെ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്രെടുത്തത്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമടക്കം ദേശീയ പതാകകൾ ഉയർത്തിയാണ് ആഘോഷപ്പെരുമയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും ദേശീയ പതാകകൾ പാറി.ഇന്ന് രാവിലെ സംസ്ഥാനമെമ്പാടും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തും

ഇന്ന് രാവിലെ 9.30 ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തുന്നതോടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ തുടങ്ങും. നിയമസഭാങ്കണത്തിൽ രാവിലെ 9 ന് സ്പീക്കർ എം.ബി.രാജേഷ് പതാക ഉയർത്തും.നിയമസഭാസമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, ഡോ. ബി. ആർ. അംബേദ്ക്കർ, കെ. ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.തുടർന്ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവർ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകും. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനാലാപനവും സാംസ്‌കാരിക പരിപാടികളും നടക്കും.

സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിൽ പാർട്ടി മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻപിള്ളയും കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് കെ.സുധാകരനും സി.പി.ഐ സംസ്ഥാന കേന്ദ്രമായ എം.എൻ.സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പതാക ഉയർത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FREEDOM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.