തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നത് സംബന്ധിച്ച് കേരളസർവകലാശാലാ വൈസ് ചാൻസലർ, ഗവർണർക്ക് വെള്ളക്കടലാസിൽ കത്തെഴുതി നൽകിയത് അപമാനകരമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രപതിക്ക് ഡി-ലിറ്റ് കൊടുക്കണോ വേണ്ടയോ എന്ന് സിൻഡിക്കേറ്റാണ് തീരുമാനിക്കേണ്ടത്. സിൻഡിക്കേറ്റ് വിളിച്ചുചേർക്കാതെ വെള്ളക്കടലാസിൽ തീരുമാനറിയിച്ചത് വി.സിയുടെ ഗുരുതരവീഴ്ചയാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടലുണ്ടായോയെന്ന് വ്യക്തമാക്കണം. ഗുരുതരവീഴ്ച വരുത്തിയ വി.സി ഒരു നിമിഷംപോലും ആ സ്ഥാനത്ത് തുടരരുത്.
സിൽവർ ലൈനിനെതിരെ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ടുപോകും. പാവപ്പെട്ടവരെ വഴിയാധാരമാക്കുന്ന സർക്കാരിന്റെ പല്ല് ജനങ്ങൾ പറിക്കും. ആരോഗ്യവകുപ്പിലെ അഴിമതി ഗൗരവതരമായതിനാൽ സമഗ്ര അന്വേഷണം വേണം. കൊവിഡിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കൂടുതൽ വിവരങ്ങൾ പുറത്താവാതിരിക്കാനാണ് ഫയലുകൾ നശിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |