തിരുവനന്തപുരം: എ.കെ.ജി സെന്ററിന്റെ ഔട്ട് ഹൗസുകളായി മാറ്റിയ സർവകലാശാലകളെ ചുവപ്പുവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ ഒരു നൂറ്റാണ്ടത്തെ മാർക്സിയൻ വിജ്ഞാനകോശ പദ്ധതിയെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്
ആരോപിച്ചു.കേരള സർവകലാശാല മാർക്സിയൻ പഠന കേന്ദ്രം നടപ്പാക്കുന്ന പത്തു കോടിയുടെ പദ്ധതി
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാന പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
കാലഹരണപ്പെട്ട മാർക്സിയൻ പ്രത്യയ ശാസ്ത്രത്തെയും, കേരളത്തിലെ പരാജയപ്പെട്ട രക്തരൂക്ഷിത വിപ്ലവ സമരങ്ങളെയും ,നായകരെയും, കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെയും മഹത്വവൽക്കരിക്കരിക്കുകയാണ് ലക്ഷ്യം. ശ്രീനാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും ചട്ടമ്പിസ്വാമികളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ രൂപമെടുത്ത കേരള നവോത്ഥാനത്തെ വ്യാജ ചരിത്ര നിർമിതിയിലൂടെ ഹൈജാക്ക് ചെയ്യാനാണ് ശ്രമം . എ.കെ.ജി പഠന കേന്ദ്രമോ, ഇ.എം.എസ് അക്കാഡമിയോ പാർട്ടിക്ക് വേണ്ടി ചെയ്യേണ്ട കാര്യമാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കേരള സർവകലാശാലയെക്കൊണ്ട് നിർവഹിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |