തൃശൂർ: ഏനാമാവ് കടവിന് സമീപം തൊട്ടിലിൽ കളിക്കുന്നതിനിടെ കഴുത്തിൽ സ്പ്രിംഗ് കുടുങ്ങി വിദ്യാർത്ഥി മരിച്ചു. ഏനാമാവ് അമ്പലത്ത് വീട്ടിൽ ഉമ്മറിന്റെ മകൻ ഷിയാസാണ് (9) മരിച്ചത്. പാടൂർ വാണിവിലാസം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഷിയാസ്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
വീടിനകത്ത് സഹോദരിയെ കിടത്തുന്നതിനായി കെട്ടിയ തൊട്ടിലിന്റെ സ്പ്രിംഗിൽ തൂങ്ങിക്കിടന്ന് ആടുന്നതിനിടെ സ്പ്രിംഗ് കഴുത്തിൽ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത് ടി.വി.യിൽ ക്ലാസ് കണ്ടിരുന്ന മറ്റൊരു സഹോദരിയും ഇതൊന്നും ശ്രദ്ധിച്ചില്ല.
അകത്തെ മുറിയിൽ ഉണ്ടായിരുന്ന ഉമ്മ വന്ന് നോക്കുമ്പോഴാണ് കഴുത്തിൽ സ്പ്രിംഗ് കുടുങ്ങിയ നിലയിൽ ഷിയാസിനെ കാണുന്നത്. ഉടനെ പാവറട്ടി ആശുപത്രിയിലും തുടർന്ന് അമല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച രാവിലെ പൊലീസ് നടപടികൾക്ക് ശേഷം കണ്ണോത്ത് ജുമാ മസ്ജിദിൽ കബറടക്കം നടത്തും. ഉമ്മ: ഷഫീന. സഹോദരങ്ങൾ: ഷിംന, ഷിസാന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |