കൊച്ചി: കേരളത്തിലെ ചുമട്ട് തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്നവരും മോശക്കാരുമാണെന്ന തരത്തിലുള്ള ഹൈക്കോടതി പരാമർശം ഖേദകരമാണെന്ന് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു). കേരളത്തിലെവിടെയും നോക്കുകൂലി സമ്പ്രദായമില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.മണിശങ്കർ പറഞ്ഞു.
സർക്കാർ തീരുമാനിച്ച മിനിമം കൂലിപോലും കൊടുക്കാത്ത നിലപാട് സ്വീകരിക്കുകയും കോടതികളിൽ നിന്ന് സ്‌റ്റേ വാങ്ങുകയും ചെയ്യുന്ന മുതലാളിമാർക്കെതിരെ ഇത്തരത്തിൽ കടുത്ത ഭാഷ കോടതി നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വലിയവെളിയിൽ പുരോഹിതരുടെ നേതൃത്വത്തിൽ സ്ത്രീകളെയും കുട്ടികളെയും ഇളക്കി വിട്ട് നടത്തിയ സമരം ദൗർഭാഗ്യകരമാണ്. അതിന്റെ പേരിൽ അംഗീകൃത തൊഴിലാളികളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |