തിരുവനന്തപുരം: ഗുണ്ടാവിളയാട്ടവും കൊലപാതകപരമ്പരകളും അക്രമങ്ങളും അരങ്ങ് തകർക്കുന്നതിനിടെ സംസ്ഥാന പൊലീസിൽ അഴിച്ചുപണി. തിരുവനന്തപുരം റേഞ്ച് ഐ.ജിയായി പി. പ്രകാശിനെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സ്പർജൻ കുമാറിനെയും നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായ, മഹിപാൽ യാദവ് എന്നിവർക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകി. ദക്ഷിണമേഖലാ ഐ.ജിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസ് ഐ.ജിയായി മാറ്റി.
2004 ബാച്ചുകാരായ അനൂപ് കുരുവിള (ട്രാഫിക് ആൻഡ് റോഡ് സേഫ്‌റ്റി വിഭാഗം), വിക്രംജിത്ത് സിംഗ് (കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ) കെ. സേതുരാമൻ (ഐ.ജി, പൊലീസ് അക്കാഡമി) കെ.പി. ഫിലിപ്പ് (ക്രൈംബ്രാഞ്ച്), എ.വി. ജോർജ് (കോഴിക്കോട് സിറ്റി കമ്മിഷണർ) എന്നിവരെ ഐ.ജിമാരായി സ്ഥാനക്കയറ്റം നൽകി പേരിനൊപ്പമുള്ള പദവികളിൽ നിയമിച്ചു. നിശാന്തിനി (ഡി.ഐ.ജി, തിരുവനന്തപുരം) സഞ്ജയ്‌കുമാർ ഗുരുഡിൻ (ആംഡ് പൊലീസ് ബറ്റാലിയൻ) രാഹുൽ ആർ.നായർ (കണ്ണൂർറേഞ്ച്) പുട്ട വിമലാദിത്യ, അജിതാ ബീഗം എന്നിവരെ ഡി.ഐ.ജിമാരായും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |